National
ഹൈദരാബാദ്: തെലുങ്കാനയിൽ ടിപ്പർ ലോറി ബസിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 17 പേർ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേറ്റു.
ഹൈദരാബാദ് -ബീജാപുർ ദേശീയപാതയിൽ രംഗറെഡ്ഡി ജില്ലയിലെ മിർസാഗുഡയിൽ രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. ബൈക്കിനെ മറികടന്നെത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ആന്ധ്ര ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബസിന്റെ മുൻഭാഗം പൂര്‍ണമായി തകര്‍ന്നു. ടിപ്പര്‍ ലോറിയിൽ കല്ലുകളുണ്ടായിരുന്നു. ഇവ യാത്രക്കാരുടെ മേൽ പതിച്ചാണ് ദുരന്തം. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.
District News
അഞ്ചല്‍ : വര്‍ഷങ്ങളുടെ കാത്തിരിപ്പിനും നിരന്തരമായ ആവശ്യത്തെ തുടര്‍ന്നും ഏരൂര്‍ പാങ്ങുപാറത്തടം -കൊല്ലം സിവില്‍ സ്റ്റേഷന് ബസ് സര്‍വീസ് കെഎസ്ആര്‍ടിസി പുനരാരംഭിച്ചു. നേരത്തെ സർവീസ് നടത്തി കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് കോവിഡുകാലത്ത് നിര്‍ത്തലാക്കിയിരുന്നു.
പിന്നീട് പലതവണ നാട്ടുകാര്‍ ആവശ്യപ്പെട്ടുവെങ്കിലും സര്‍വീസ് പുന്നാരംഭിക്കാന് ആവശ്യമായ നടപടികള്‍ ഒന്നും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ഇതോടെ വാര്‍ഡ് അംഗവും ഏരൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ ഷൈന്‍ ബാബുവിന്റെ നേതൃത്വത്തില്‍ പി.എസ്. സുപാല്‍ എംഎല്‍എക്കും ഗതാഗത മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു.
ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പൊന്നാട നല്കി സ്വീകരിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രദേശവാസികള്‍ ബസ് സര്‍വീസിനെ സ്വീകരിച്ചത്.
ഒരു ബസ് സര്‍വീസ് പോലും ഇല്ലാതിരുന്ന പാങ്ങുപാറത്തടം ഭാഗത്തേക്കാണ് സര്‍വീസ് ആരംഭിച്ചത്. നാട്ടുകാര്‍ക്കു വലിയ തരത്തില്‍ പ്രയോജനകരമാകുമെന്നു ഷൈന്‍ ബാബു പറഞ്ഞു.
Kerala
അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്. അതിരപ്പള്ളി: കെഎസ്ആർടിസി ബസിനു നേരെ കബാലിയുടെ ആക്രമണം. ഇന്നലെ രാത്രി മലക്കപ്പാറയിലേക്കുള്ള കെഎസ്ആർടിസി ബസിന് നേരെയാണ് കബാലി പരാക്രമം കാണിച്ചത്.
ആനയുടെ ആക്രമണത്തിൽ ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ യാത്രക്കാർക്ക് പരിക്കില്ല. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് ആനയെ റോഡിൽനിന്ന് നീക്കി.
തുടർച്ചയായ മൂന്നാം ദിവസമാണ് അതിരപ്പള്ളിയിൽ കബാലിയുടെ പരാക്രമം ഉണ്ടാവുന്നത്. ആനയുടെ ആക്രമണം രൂക്ഷമായതോടെ വനംവകുപ്പ് ഇടപെടൽ കർശനമാക്കണമെന്ന് സനീഷ് കുമാർ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.
Kerala
മലപ്പുറം: സ്കൂൾ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. എടപ്പാൾ കണ്ടനക്കത്തുണ്ടായ അപകടത്തിൽ കടയിൽ നിൽക്കുകയായിരുന്ന വിജയനാണ് മരിച്ചത്.
ദാറുൽ ഹുദായ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പത്തു വിദ്യാർഥികൾക്കും പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അപകടം നടന്ന ഉടൻ തന്നെ എല്ലാവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വിജയന്റെ ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. വിജയന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Kerala
കൊച്ചി: സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഹൈക്കോടതി ശരിവച്ചു.
ഡ്രൈവറും കണ്ടക്ടറും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, സ്കൂള്‍ ബസുകള്‍ക്കു മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കണം, വാഹനം എവിടെ എത്തിയെന്നു കൃത്യമായി അറിയാന്‍ കഴിയുന്ന ജിയോ ഫെന്‍സിംഗ് സംവിധാനം സ്ഥാപിക്കണം എന്നീ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
ഗതാഗത അഥോറിറ്റി ജനുവരിയിലെടുത്ത തീരുമാനവും ഇതിനു തുടര്‍ച്ചയായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച സര്‍ക്കുലറും ചോദ്യം ചെയ്താണു ഹര്‍ജികള്‍ നല്‍കിയത്.
മോട്ടോര്‍ വാഹന നിയമപ്രകാരം സാധ്യമായ വ്യവസ്ഥകള്‍ മാത്രമേ കൊണ്ടുവരാനാകൂ. നിയമങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം എസ്ടിഎയ്ക്കല്ല, സംസ്ഥാന സര്‍ക്കാരിനാണ്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ നടപ്പാക്കിയാല്‍ ബസ് ജീവനക്കാര്‍ക്ക് ക്ഷാമമുണ്ടാകുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം അപകടങ്ങള്‍ പെരുകുന്നതും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരോടു മോശമായി പെരുമാറുന്നുവെന്ന പരാതികളും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 2023നും 2025നും ഇടയില്‍ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങളുണ്ടായതായും സര്‍ക്കാരിന്റേതു നയപരമായ തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യം കണക്കിലെടുത്തുള്ള നയപരമായ തീരുമാനമാണു സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോടതി പറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാനുള്ള നയപരമായ തീരുമാനങ്ങളെടുക്കുംമുമ്പ് ബന്ധപ്പെട്ടവരെ കേള്‍ക്കേണ്ട ആവശ്യവുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം തീരുമാനങ്ങള്‍ വാഹന ഉടമകള്‍ക്ക് അലോസരമുണ്ടാക്കുന്നുവെന്നത് നടപ്പാക്കാതിരിക്കാന്‍ കാരണമല്ലെന്നും വ്യക്തമാക്കിയാണു ഹര്‍ജികള്‍ കോടതി തള്ളിയത്.